ജൊഹാനസ്ബർഗ്: കൃത്രിമബുദ്ധിയുടെ (എ.ഐ) ദുരുപയോഗം തടയുന്നതിനായി ആഗോള കരാർ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യകൾ ധനകാര്യ കേന്ദ്രീകൃതമാകുന്നതിനുപകരം മനുഷ്യരെ കേന്ദ്രീകരിച്ചുള്ളതാകണമെന്നും ജി20 ഉച്ചകോടിയുടെ മൂന്നാം സെഷനിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഡീപ് ഫേക്കുകളുണ്ടാക്കാനും കുറ്റകൃത്യങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും എ.ഐ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. മനുഷ്യജീവിതത്തെയും സുരക്ഷയെയും ബാധിക്കുന്ന എ.ഐ സംവിധാനങ്ങൾ ഉത്തരവാദിത്തമുള്ളതും സുക്ഷ്മനിരീക്ഷണം നടത്താവുന്നതുമായിരിക്കണമെന്ന് മോദി വ്യക്തമാക്കി.
എ.ഐ മനുഷ്യന്റെ കഴിവുകൾ വർധിപ്പിക്കാനുള്ളതാകണം. എന്നാൽ, തീരുമാനമെടുക്കാനുള്ള ആത്യന്തിക ഉത്തരവാദിത്തം മനുഷ്യന് തന്നെ. -പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.