ഓക്സിജൻ ക്ഷാമമില്ലെന്ന് യു.പി സർക്കാർ; ആഗ്രയിൽ ഓക്സിജൻ കിട്ടാതെ കഴിഞ്ഞ ദിവസം മരിച്ചത് എട്ട് പേർ

ലഖ്നോ: കോവിഡിെൻറ രണ്ടാം വരവിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധി ഓക്സിജൻ ക്ഷാമമാണ്. പല സംസ്ഥാനങ്ങളിലും നിരവധി പേരാണ് ഓക്സിജൻ ക്ഷാമം മൂലം മരണമടയുന്നത്. എന്നാൽ, ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നിലപാട്. ഇതുസംബന്ധിച്ച് അദ്ദേഹം പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഓക്സിജൻ ക്ഷാമം മൂലം എട്ട് പേരാണ് ഉത്തർപ്രദേശിലെ ആഗ്രയിൽ മരിച്ചത്.

ആഗ്രയിലെ പരാസ് ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ക്ഷാമത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തിന് വിവരം നൽകിയിരുന്നുവെന്ന് ആശുപത്രി ജീവനക്കാരനായി തനു ചതുർവേദി പറഞ്ഞു. അതേസമയം, ആഗ്ര ജില്ല മജിസ്ട്രേറ്റ് ഓക്സിജൻ ക്ഷാമമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം പെട്ടെന്ന് കൂടിയതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രഭു സിങ് പറഞ്ഞു. വൈകാതെ തന്നെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗ്രയിലെ പല ആശുപത്രികളും പുതുതായി കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ബെഡുകൾ ഒഴിവില്ലാത്തതാണ് കാരണം. ചില ആശുപത്രികൾ രോഗികളുടെ ബന്ധുക്കളോട് സ്വന്തംനിലക്ക് ഓക്സിജൻ സംഘടിപ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്. 

Tags:    
News Summary - Agra: 8 Covid patients die due to lack of oxygen days after UP govt's claim of no shortages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.