നൂപുറിനെ പിന്തുണച്ചതിന് മഹാരാഷ്ട്രയിൽ 54കാരനെ കൊലപ്പെടുത്തിയെന്ന് ബി.ജെ.പി; എൻ.ഐ.എ അന്വേഷണം

മുംബൈ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മഹാരാഷ്ട്രയിൽ കൊലപാതകമുണ്ടായെന്ന ആരോപണവുമായി ബി.ജെ.പി. അമരാവതി ജില്ലയിലെ മെഡിക്കൽഷോപ്പ് ജീവനക്കാരനായ ഉമേഷ് പ്രഹ്ലാദ്രോ കോലേയുടെ കൊലപാതകത്തെ സംബന്ധിച്ചാണ് ആരോപണം. ജൂൺ 21ന് രണ്ട് പേർ ഉമേഷിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലെ കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പായിരുന്നു സംഭവം.

തുടർന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ഉമേഷിന്റെ കൊലപാതകത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ പൊലീസ് അന്വേഷണം നടത്തുകയും ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നൂപുർ ശർമ്മയെ പിന്തുണച്ചുള്ള പോസ്റ്റുകൾ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇയാൾ പങ്കുവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് സംശയം.

ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം എൻ.ഐ.എയും കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനാണ് എൻ.ഐ.എ തീരുമാനം.

Tags:    
News Summary - After Udaipur, another murder in Maharashtra over post on Nupur Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.