കഴുത്തറുത്തു, ശേഷം അതിവേഗത്തിലെത്തിയ ബസിന് മുന്നിൽ ചാടി ആത്മഹത്യ; കാമറയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവ് കഴുത്തറുത്ത ശേഷം അമിതവേഗത്തിൽ വന്ന ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യ ചെയ്തത്. മീററ്റ് ജില്ലയിലെ ദൗരാല പോലീസ് സ്റ്റേഷൻ പരിധിയിലെ കനോദ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ആത്മഹത്യ നടന്നത്.

കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിക്കാത്തതിനെ തുടർന്ന് ഹൈവേയിലെത്തി അതിവേഗത്തിൽ വന്ന ബസിന് മുന്നിൽ ചാടുകയായിരുന്നു. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിലേക്കാണ് ചാടിയത്. വേഗത്തിലെത്തിയ ബസ് ഇടിച്ച് ജിതേന്ദ്രക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറെ നാളായി ജിതേന്ദ്ര മാനസിക അസ്വാസ്ഥ്യം നേരിടുന്നതായി കുടുംബം പറഞ്ഞു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ജിതേന്ദ്ര വിഷാദത്തിനും അടിമയായിരുന്നു. ദീർഘനാളത്തെ രോഗവും ചികിത്സയും കാരണമുള്ള വിഷാദത്തിൽ നിന്നാണ് ക്രൂരമായ രീതിയിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

ബസിലെ യാത്രക്കാർ സംഭവം കണ്ട് ഭയവിഹ്വലരായി. അപകടത്തിന്റെ ദൃശ്യങ്ങൾ ബസിന്റെ ഡാഷ്‌ബോർഡ് കാമറയിൽ പതിഞ്ഞിരുന്നു. ജിതേന്ദ്ര ബസിന് മുന്നിൽ ചാടുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - After slitting throat, committed suicide by jumping in front of a speeding bus; Shocking scenes caught on camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.