ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത്
വാരാണസി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യ പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് (86) അന്തരിച്ചു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യ ക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ട ചടങ്ങിലെ മുഖ്യ കാർമികനായിരുന്നു.
മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലക്കാരനായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബം തലമുറകളായി വാരണാസിയിൽ താമസിക്കുന്നവരാണ്. ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം.
ലക്ഷ്മികാന്ത് ദീക്ഷിത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മണികർണിക ഘട്ടിലാണ് അദ്ദേഹത്തിൻ്റെ അന്ത്യകർമങ്ങൾ നടക്കുക. മരണത്തിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.