അസാധുവാക്കിയ നോട്ടുകൾ: കേസുകൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

ന്യൂഡൽഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യക്തിഗത കേസുകൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യത്തിൽ ഹരജിക്കാർക്ക് സർക്കാറിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പരാതികൾ 12 ആഴ്ചക്കുള്ളിൽ പരിഗണിക്കണമെന്ന് സുപ്രീംകോടതി സർക്കാറിനോട് നിർദേശിച്ചു.

വിഷയത്തിൽ ഭരണഘടന ബെഞ്ചിന്റെ വിധി പ്രഖ്യാപിച്ചതിനാൽ വ്യക്തിഗത കേസുകൾ തങ്ങൾ പരിഗണിക്കുന്നത് അനുവദനീയമല്ലെന്നും കേന്ദ്ര നടപടിയിൽ തൃപ്തരല്ലെങ്കിൽ ഹർജിക്കാർക്ക് ഹൈകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയ 2016ലെ സർക്കാർ തീരുമാനം ഭൂരിപക്ഷ വിധിയിൽ സുപ്രീംകോടതി ശരിവെച്ചിരുന്നു.

Tags:    
News Summary - Abolished Notes-The Supreme Court refused to hear the cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.