ആരുഷി വധം: ദുരൂഹത നീങ്ങാതെ വിധി

നോയിഡ: 14 വയസ്സു തികയാൻ എട്ടു ദിവസം ബാക്കിയിരിക്കെയായിരുന്നു നോയിഡ ഡി.പി.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആരുഷിയുടെ അറുകൊല. കഴുത്ത് മുറിഞ്ഞ് ചോരയിൽ കുളിച്ച് സ്വന്തം കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ആരുഷിയെക്കൂടാതെ മാതാപിതാക്കളായ രാജേഷ് തൽവാറും നൂപുർ തൽവാറും 45 വയസ്സുള്ള വേലക്കാരൻ ഹേംരാജുമല്ലാതെ മറ്റാരും ഇല്ലാതിരുന്ന  വീട്ടിൽ സ്വാഭാവികമായും സംശയമുന ഹേംരാജിലേക്ക് നീണ്ടു. എന്നാൽ, ആ സംശയത്തിന് അധികം ആയുസ്സുണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീടിെൻറ ടെറസിൽ  കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ഹേംരാജിെൻറ മൃതദേഹവും കണ്ടെത്തി. പിന്നെ സംശയിക്കാൻ ബാക്കിയായത് മാതാപിതാക്കൾ. അങ്ങനെ അവർ പ്രതികളായി. എന്നാൽ, ഇതുവരെ ആരാണ് യഥാർഥ കുറ്റവാളിയെന്ന് ഒരു അന്വേഷണത്തിനും കണ്ടെത്താനായിട്ടില്ല. ഒടുവിൽ സംശയത്തിെൻറ ആനുകൂല്യം നൽകിയാണ്  തൽവാർ ദമ്പതികളെ കോടതി വിട്ടയച്ചത്.

സംശയത്തിെൻറ പേരിലാണ് തൽവാർ ദമ്പതികളെ ലോക്കൽ പൊലീസ് ആദ്യം പ്രതി ചേർത്തത്. പിതാവ് രാജേഷ് തൽവാർതന്നെയാണ് കൊല നടത്തിയതെന്നായിരുന്നു സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ െപാലീസ് നിഗമനം. ആരുഷി കൊല്ലപ്പെട്ട് ഏഴാം ദിവസം  2008 മേയ് 23നാണ് രാജേഷ് തൽവാർ അറസ്റ്റിലായത്. ആരുഷിയെയും ഹേംരാജിനെയും അരുതാത്ത സാഹചര്യത്തിൽ കണ്ട രാജേഷ് കൊല നടത്തിയെന്നായിരുന്നു നിഗമനം. അതിനിടെ രാേജഷിെൻറ അറസ്റ്റ് പൊലീസിെൻറ വീഴ്ചയാണെന്ന് വിവാദമുയർന്നു. ഇതോടെ കേസ് സംസ്ഥാന സർക്കാർ സി.ബി.െഎക്ക് കൈമാറി. രണ്ട് സി.ബി.െഎ സംഘങ്ങൾ അന്വേഷിച്ചിട്ടും യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. 

ആദ്യ സി.ബി.െഎ സംഘം തൽവാറിെൻറ ഡെൻറൽ ക്ലിനിക്കിലെ മൂന്നുപേരെ പ്രതിചേർത്തെങ്കിലും അവർക്കെതിരായ കേസ് നിലനിന്നില്ല. രണ്ടാമത്തെ സി.ബി.െഎ സംഘം ആദ്യ സംഘത്തിൽനിന്ന് വ്യത്യസ്തമായി വ്യക്തമായ തെളിവുകളില്ലെന്നാണ് പ്രത്യേക കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ, രാജേഷിനെയും തൽവാറിനെയും കുറ്റക്കാരായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രത്യേക കോടതി ജഡ്ജി പ്രീതി സിങ്ങാണ് വിചാരണക്ക് ഉത്തരവിട്ടത്. പിന്നീട് 2013ൽ സി.ബി.െഎ കോടതി അഡീഷനൽ സെഷൻസ് ജഡ്ജി  ശ്യാം ലാലാണ് ഇരുവരെയും ജീവപര്യന്തം ശിക്ഷിച്ച് വിധി പുറപ്പെടുവിച്ചത്. തൽവാർ ദമ്പതികളെ കുറ്റമുക്തരാക്കിയ ഹൈകോടതി വിധി പഠിച്ചശേഷം എന്ത് നിയമനടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് സി.ബി.െഎ അറിയിച്ചു. 

Tags:    
News Summary - aarushi murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.