ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷെനതിരെ പുതിയ ആരോപണവുമായി ആപ് വീണ്ടും രംഗത്ത്. ഇലക്ട്രോണിക് വോട്ടുയന്ത്രത്തിെൻറ പ്രവർത്തനം വിശദീകരിക്കുന്ന പ്രദർശനം ശനിയാഴ്ച കമീഷൻ നടത്തുന്നതിന് തൊട്ടുമുമ്പാണ് ആപ് നേതാക്കൾ ആരോപണവുമായി രംഗെത്തത്തിയത്. വോട്ടുയന്ത്രത്തിൽ കൃത്രിമം കാട്ടാൻ തെളിയിക്കുന്ന തരത്തിൽ സോഫ്റ്റ്വെയർ വികസിപ്പിക്കാനും രൂപകൽപന ചെയ്യാനുമുള്ള ‘ഹാക്കത്തോൺ’ മത്സരത്തിനുള്ള തീയതി പ്രഖ്യാപിക്കുന്നതിൽനിന്ന് കമീഷൻ പിന്നാക്കം പോകുന്നത് ആരുടെ സമ്മർദത്തെ തുടർന്നാണെന്ന് ആപ് നേതാവ് സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ ചോദിച്ചു. ‘ബി.ജെ.പി എന്ന ഒറ്റ പാർട്ടിയുടെ വാക്കുകൾ മാത്രമേ തെരഞ്ഞെടുപ്പ് കമീഷൻ ശ്രദ്ധിക്കുകയുള്ളോ? വോട്ടുയന്ത്രത്തിെൻറ പ്രശ്നം ഉയർത്തിയ 18 പാർട്ടികളുണ്ടിവിടെ. എന്നാൽ, അവരുടെ വാക്കുകളൊന്നും കമീഷൻ ശ്രദ്ധിക്കുന്നതേയില്ലെ’ന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.