ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാണ് 99 ശതമാനം മുസ്ലിംകളും ആഗ്രഹിക്കുന്നതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. വ്യക്തി നിയമ ബോർഡ് കേസിൽ കക്ഷിയല്ലെങ്കിൽകൂടി വിധിയിൽ ഡിസംബർ ഒമ്പതിന് പുനഃപരിശോധന ഹരജി നൽകുമെന്ന് നേരേത്ത അറിയിച്ചിരുന്നു. അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ സർക്കാർ നിയോഗിച്ച ട്രസ്റ്റിെൻറ മേൽനോട്ടത്തിൽ ക്ഷേത്രം പണിയാമെന്ന് പരമോന്നത കോടതിയുടെ അഞ്ചംഗ ബെഞ്ച് നവംബർ ഒമ്പതിന് ഉത്തരവിട്ടിരുന്നു.
മുസ്ലിംകൾ ഇപ്പോഴും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് പുനഃപരിശോധന ഹരജി നൽകാൻ ഒരുങ്ങുന്നതെന്ന് ബോർഡ് ജനറൽ സെക്രട്ടറി മൗലാന വാലി റഹ്മാനി പറഞ്ഞു. അതേസമയം, ഹരജി തള്ളാനുള്ള സാധ്യത നിലനിൽക്കുന്നു എന്നതിനാൽ അത് സമർപ്പിക്കില്ല എന്ന് അർഥമിെല്ലന്നും റഹ്മാനി പറഞ്ഞു. അത് തങ്ങളുടെ നിയമപരമായ അവകാശമാണെന്നും വിധിയിൽ നിരവധി വൈരുധ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.