ന്യൂഡൽഹി: സ്ത്രീകൾ ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക് ഇരയാകുന്നത് അടുത്ത പരിചയമുള്ളവരിൽ നിന്നെന്ന് റിപ്പേ ാർട്ട്. 93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികൾ ഇരയുമായി പരിചയമുള്ള വ്യക്തികളാണെന്ന് നാഷണൽ ക്രൈം റെക്കോർഡ് സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2017ൽ രാജ്യത്ത് 32,557 ബലാത്സംഗക്കേസുകളാണ് ഫയൽ ചെയ്യപ്പെട്ടത ്. ഇതിൽ 93.1% കേസുകളിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികൾ.
30,299 ബലാത്സംഗ കേസുകളിലെ 3,155 എണ്ണത്തിലും പ്രതികൾ കുടുംബത്തിൽ നിന്നുള്ളവരാണ്. 16,591കേസുകളിൽ കുടുംബ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽവാസി, അടുത്ത് പരിചയമുള്ളവർ എന്നിവരാണ് പ്രതി ചേർക്കപ്പെട്ടത്. 10,553 കേസുകളിൽ സുഹൃത്തുക്കൾ, ഓൺലൈൻ സുഹൃത്തുക്കൾ, ഒപ്പം കഴിയുന്ന പങ്കാളി, ബന്ധം വേർപെടുത്തി കഴിയുന്ന ഭർത്താവ് എന്നിവരാണ് പ്രതിസ്ഥാനത്ത്.
2017ൽ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്തത്. രജിസ്റ്റർ ചെയ്ത 5,562 കേസുകളിൽ 97.5 ശതമാനത്തിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികൾ. രാജസ്ഥാനിൽ 3,305 കേസുകളിൽ 87.9 ശതമാനത്തിലും പരിചയക്കാർ പ്രതിചേർക്കപ്പെട്ടിരിക്കുന്നു.
മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുകളിൽ 98.1 ശതമാനത്തിലും പ്രതികൾ സുഹൃത്തുക്കളോ ബന്ധുക്കളോ ആണ്. മണിപ്പൂരിൽ നിന്ന് ഇത്തരത്തിലുള്ള 40 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2015 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുേമ്പാൾ അടുത്ത ബന്ധുക്കളിൽ നിന്ന് സ്ത്രീകൾ ലൈംഗികപീഡനത്തിന് ഇരയാകുന്ന കേസുകൾ കുറഞ്ഞിട്ടുണ്ടെന്നും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.