ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ പാകിസ്താൻ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സേന തകർത്തതായി റിപ്പോർട്ട്. രണ്ട് നിരീക്ഷണ വിമാനങ്ങൾ, പത്തിലധികം സായുധ ഡ്രോണുകൾ, സി-130 ഹെർകുലിസ് ചരക്കുവിമാനം എന്നിവയും തകർത്തു.
യുദ്ധത്തിന് ശേഷമുള്ള നഷ്ടങ്ങളുടെ വിലയിരുത്തലിൽ പാകിസ്താൻ സേനക്ക് വലിയ നഷ്ടങ്ങളുണ്ടായതായി വ്യക്തമായിരുന്നു. ആകാശത്തുനിന്നുള്ള യുദ്ധത്തിലാണ് പാകിസ്താന്റെ ആറ് യുദ്ധവിമാനങ്ങൾ വീഴ്ത്തിയത്. പാകിസ്താനിലെ പഞ്ചാബിലും പാക്കധീന കശ്മീരിലുമാണ് യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തത്.
വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന സംവിധാനങ്ങളിൽനിന്ന് തകർക്കപ്പെട്ട വിമാനങ്ങൾ പൊടുന്നനെ അപ്രത്യക്ഷമായിരുന്നു. ഇത് റഡാർ സംവിധാനം ഉൾപ്പെടെ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.