ലക്നോ: ഉത്തർ പ്രദേശിലെ ബഹ്റൈച് ജില്ലാ ആശുപത്രിയിൽ 45 ദിവസത്തിനിടെ 71 കുട്ടികൾ മരിച്ചതായി റിപോർട്ട്. ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡി.കെ സിങ്ങിനെ ഉദ്ധരിച്ചുെകാണ്ട് എ.എൻ.െഎയാണ് വാർത്ത റിപോർട്ട് ചെയ്തത്.
നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 45 ദിവസത്തിനിടെ 71 കുട്ടികൾ മരിച്ചു. വിവിധ രോഗങ്ങൾ മൂലമാണ് കുട്ടികൾ മരണത്തിന് കീഴടങ്ങിയതെന്നും ഡി.െക സിങ് പറഞ്ഞു.
സമീപ ഗ്രാമങ്ങളിൽ നിന്നെല്ലാം കുട്ടികളെ ഇവിെടയാണ് പ്രവേശിപ്പിക്കുന്നത്. എന്നാൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.
450 രോഗികൾക്ക് 200 കിടക്കകളാണ് ഉള്ളതെന്നും േരാഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.
ഉത്തർ പ്രദേശിലെ ഗൊരഖ്പൂർ മെഡിക്കൽ കോളജിൽ രണ്ടു ദിവസത്തിനിടെ 60 നവജാത ശിശുക്കൾ ഒാക്സിജൻ ലഭിക്കാതെ മരിച്ച സംഭവം നടന്ന് ഒരു വർഷം തികയുേമ്പാഴാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.