ന്യൂഡൽഹി: കോവിഡ് വ്യാപനം ശക്മായതിന് പിന്നാലെ ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞതോടെ രോഗികളെ അഡ്മിറ്റ് ചെയ്യാനും മറ്റുമായി റെയിൽവെ 64,000 കിടക്കകൾ ഒരുക്കുന്നു. 4000 കോച്ചുകളിലാണ് കോവിഡ് കെയർ കോച്ചുകൾ ഒരുക്കിയിരിക്കുന്നത്. നിലവിൽ ഒമ്പത് സ്റ്റേഷനുകളിലായി ഒരുക്കിയ 2,670 യൂനിറ്റുകൾ റെയിൽവെ അധികാരികൾക്ക് കൈമാറി.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യപ്പെട്ട എണ്ണത്തനിനുസരിച്ച് കോച്ചുകൾ കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റെയിൽ വെ അധികൃതർ പറഞ്ഞു.
ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന സ്റ്റേഷനുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പ്രാഥമികമായ കോവിഡ് കെയർ കോച്ചുകൾ വിന്യസിച്ചിരിക്കുന്നത്.
1,200 കിടക്കകളുള്ള 75 കോവിഡ് കെയർ കോച്ചുകൾ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് നൽകിയത്. അമ്പത് കോച്ചുകൾ ശകുർബാസ്തിയിലും 25 കോച്ചുകൾ ആനന്ദ് വിഹാർ സ്റ്റേഷനുകളിലുമാണ് ഒരുക്കിയിരിക്കുന്നത്. ഭോപ്പാലിൽ റെയിൽവേ 292 കിടക്കകളുള്ള 20 കോച്ചുകൾ വിന്യസിച്ചിട്ടുണ്ട്,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.