ന്യൂഡൽഹി: രാഷ്ട്രപതി ഒപ്പുവെച്ചതോടെ പൗരത്വ നിയമഭേദഗതി പ്രാബല്യത്തിലായെങ്കിലും , നടപ്പാക്കില്ലെന്ന നിലപാടുമായി കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾ. പൗരത്വം കേന്ദ്രസർക്കാറിെൻറ അധികാരപരിധിയിൽപെട്ട വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് തടയാൻ കഴിയില്ലെന്ന് കേന്ദ്രം. അതേസമയം, കേന്ദ്രവുമായി സംസ്ഥാന സർക്കാറുകൾ ഏറ്റുമുട്ടലിെൻറ പാത സ്വീകരിച്ചാൽ നിയമഭേദഗതി നടത്തിപ്പ് അഴിയാക്കുരുക്കാകും.
പശ്ചിമബംഗാൾ, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് പൗരത്വനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. അതതു സംസ്ഥാനങ്ങളിലെ ജനവികാരവും കേന്ദ്രത്തെ പോലെതന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളും അതിനുപിന്നിലുണ്ട്. അതേസമയം, കേന്ദ്രനിയമം സംസ്ഥാനം നടപ്പാക്കാതിരിക്കുന്നത് എങ്ങനെ? ഒപ്പം മറ്റൊരു ചോദ്യവുമുണ്ട്: സംസ്ഥാനം വഴിമുടക്കിയാൽ കേന്ദ്രം നടപ്പാക്കുന്നത് എങ്ങനെ?
ഭരണഘടനയുടെ ഏഴാം പട്ടികയിൽപെട്ട വിഷയമാണ് പൗരത്വം. കേന്ദ്രനിയമം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാണ്. സംസ്ഥാനത്തിെൻറ എതിർപ്പ് അവഗണിച്ച് മുന്നോട്ടുപോകാൻ പക്ഷേ, കേന്ദ്രത്തിന് കഴിയില്ല. പൗരത്വം പോലുള്ള സുപ്രധാന കാര്യങ്ങളിൽ കേന്ദ്രനിയമം അവഗണിച്ച് ജനതാൽപര്യം സംരക്ഷിക്കാൻ സംസ്ഥാനത്തിന് പൂർണമായി കഴിയുകയുമില്ല. കോടതി കയറിയാൽ കേന്ദ്രത്തിന് അനുകൂലമാണ് ഭരണഘടന വ്യവസ്ഥ. അതേസമയം, നിയമനടപടിയുടെ കുരുക്ക് അഴിച്ചെടുക്കാൻ സമയമെടുക്കും.
പൗരത്വം സ്ഥാപിച്ച് അനുബന്ധ രേഖകൾ സമ്പാദിക്കേണ്ട പൊതുജനമാണ് ഇതിനിടയിൽ ശരിക്കും പ്രശ്നക്കുരുക്കിലാവുക. സംസ്ഥാനത്തു കഴിയുന്ന ഒരൊറ്റയാളെപ്പോലും പുറന്തള്ളുകയോ അവകാശങ്ങൾ നിഷേധിക്കുകയോ ചെയ്യില്ലെന്ന് സംസ്ഥാന സർക്കാറിന് നിലപാട് എടുക്കാം. എന്നാൽ, കേന്ദ്രം നൽകേണ്ട പാസ്പോർട്ട്, ആധാർ, പാൻ കാർഡ് തുടങ്ങിയ ആധികാരിക രേഖകളുടെ കാര്യം പ്രശ്നത്തിലാവും. ദേശീയ പൗരത്വ രജിസ്റ്റർകൂടി തയാറാക്കാനുള്ള പുറപ്പാടിലാണ് കേന്ദ്രം.
വിദേശകാര്യ മന്ത്രാലയമാണ് പാസ്പോർട്ട് നൽകേണ്ടത്. അതിെൻറ വെരിഫിക്കേഷൻ നടത്തേണ്ടത് സംസ്ഥാന സർക്കാറാണ്. റേഷൻ കാർഡ് പോലുള്ള രേഖകൾ ആധാരമാക്കി വെരിഫിക്കേഷൻ പൂർത്തിയാക്കാം. എന്നാൽ, ഇങ്ങനെ സമ്പാദിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിെൻറ തോളിലാവും. ഇത്തരത്തിലാണ് ഓരോ കുരുക്ക്. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചു നീങ്ങിയാലും ഇല്ലെങ്കിലും പൗരത്വത്തിെൻറ ഗുണഭോക്താക്കൾ പ്രശ്നത്തിലാവുമെന്ന് ചുരുക്കം. ഇവിടെ നടപ്പില്ലെന്നു പറയുേമ്പാഴും, സംസ്ഥാനങ്ങൾക്കു മുന്നിൽ പരിമിതികളുണ്ടെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.
സ്വന്തം ജനങ്ങളെ പുറന്തള്ളാനോ മാറ്റിനിർത്താനോ തയാറാകാത്ത ഒരു സംസ്ഥാനത്ത് അതിക്രമിച്ചു കയറി നിയമം നടത്താൻ കേന്ദ്രത്തിനും സാധിക്കില്ല. സ്വന്തം അധികാരപരിധിയിലുള്ള രേഖകൾ വിലക്കാൻ കേന്ദ്രത്തിനു കഴിയും. ഇത് വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലുകളിലേക്കാണ് കാര്യങ്ങൾ എത്തിക്കുക. ആരാണ് ജനപക്ഷത്ത് എന്ന ചോദ്യമാണ് സാമൂഹികമായും രാഷ്ട്രീയമായും അപ്പോൾ ഉയർന്നുവരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.