ശ്രീനഗർ: ഭീകാരക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തിവച്ചു. ഇൻലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനെതുടർന്നാണ് നടപടി. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.
പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ തീവ്രവാദികളുടെ വീടുകൾ തകർത്ത നടപടിയിൽ പ്രതികാരമായി കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
മുന്നറിയിപ്പിനെ തുടർന്ന് ആക്രമണ ഭീഷണി കൂടുതലുള്ള ഗുൽമാർഗ്, സോനമാർഗ്, ദാൽ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജമ്മു കശ്മീർ പൊലീസിൻറെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പായ ആന്റി ഫിദായിൻ സ്ക്വാഡിനെ നിയമിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.