ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിെൻറ പേരിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനെതിരെ ദേശവ്യാപക പ്രതിഷേധം ഉയരുേമ്പാൾ, അസമിൽ 426 മുസ്ലിം കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ച് വീടുകളും വാസസ്ഥലങ്ങളും പൊളിച്ചുനീക്കി. അസമിലെ ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ പത്മ ഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെയാണ് ഡിസംബർ 22ന് ജില്ല ഭരണകൂടത്തിെൻറ മേൽനോട്ടത്തിൽ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ച് വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്.
അസം സ്വദേശികളാണ് എന്നതിെൻറ പൗരത്വരേഖകളും എൻ.ആർ.സിയിൽ പേരുമുള്ള ഇവർ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് രണ്ട് ക്യാമ്പുകളിൽ കഴിയുകയായിരുന്നു. അസമിൽ വോട്ടവകാശമുള്ള ഇവർ യഥാർഥത്തിൽ മറ്റൊരു മണ്ഡലത്തിലുള്ളവരാണെന്ന കാരണം പറഞ്ഞാണ് എം.എൽ.എയും ജില്ല ഭരണകൂടവും കുടുംബങ്ങളെ വഴിയാധാരമാക്കിയത്.
രണ്ട് ക്യാമ്പുകളിലുമുള്ള മുസ്ലിംകളുടെ മാത്രം വാസസ്ഥലങ്ങൾ പൊളിച്ചുകളഞ്ഞ് പുറത്താക്കുകയും മറ്റുള്ളവരെ അവിടെ തുടരാൻ അനുവദിക്കുകയും ചെയ്തു. കൊടുംതണുപ്പിൽ തലചായ്ക്കാൻ കൂരയില്ലാതെ വഴിയാധാരമായ കുടുംബങ്ങളെ അധികൃതരോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കിയില്ലെന്ന് സ്ഥലം സന്ദർശിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി മുഹമ്മദ് അഹ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
തണുപ്പിൽ താമസിക്കാൻ വീടുകളോ മതിയായ വസ്ത്രമോ കമ്പിളിയോ ഇല്ല. പൗരത്വ പ്രക്ഷോഭത്തെ നേരിടാൻ, കഴിഞ്ഞ 10 ദിവസമായി ഇൻറർനെറ്റ് വിച്ഛേദിച്ചതിനാൽ പുറംലോകം വിവരമറിഞ്ഞിട്ടില്ല. നാലര കി.മീറ്റർ അകലെ താൽക്കാലിക ക്യാമ്പുണ്ടാക്കി 426 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുകയാണ് അടിയന്തരമായി ചെയ്യാനുള്ളതെന്ന് മുഹമ്മദ് അഹ്മദ് പറഞ്ഞു. നിയമസഹായവും പുനരധിവാസവും പിന്നീട് ചെയ്യാനുള്ളതാണെന്നും മുഹമ്മദ് അഹ്മദ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.