മാരുതിയിലെ കലാപം: 31 പേർ കുറ്റക്കാരെന്ന് കോടതി

ന്യൂഡൽഹി: മാരുതിയുടെ മനേസർ പ്ലാൻറിൽ കലാപമുണ്ടാക്കുകയും മാനേജരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 31 പേർ കുറ്റക്കാരാണെന്ന് കോടതി. 2012ലാണ് കേസിനാസ്പദമായ സംഭവം. കമ്പനിയിലെ തൊഴിലാളികൾ കലാപം നടത്തുകയും എച്ച്.ആർ മാനേജർ അവിനാഷ് കുമാർ ദേവിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

150 പ്രതികളാണ് കേസിലുണ്ടായരുന്നത്. ഇതിൽ 117 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. ക്രിമിനൽ ഗൂഢാലോചന, കൊലകുറ്റം എന്നീ വകുപ്പകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 11 പേർ ഇപ്പോഴും വിചാരണ തടവുകാരായി ജയിലിലാണ്. 

കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാരുതിയുടെ നിർമാണശാലയുടെ സുരക്ഷ പൊലീസ് വർധിപ്പിച്ചു. ജില്ല ഭരണകൂടം മാരുതിയുടെ നിർമാണശാലക്ക് 500 മീറ്റർ ചുറ്റളവിൽ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ 15 വരെയാണ് നിരോധനജ്ഞ. 

Tags:    
News Summary - 31 Convicted For Deadly Maruti Riot, Haryana Manager Was Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.