മുംബൈ: ബി.ജെ.പി നേതാവിെൻറ മകെൻറ വിവാഹത്തിന് വിഡിയോ ക്ഷണക്കത്തും ഡ്രോൺ കാമറയും. ബി.െജ.പി മഹാരാഷ്ട്ര പ്രസിഡൻറിൻറ് റാവു സാഹിബ് ഡാന്‍വേയുടെ മകൻ സന്തോഷിെൻറ വിവാഹമാണ് ആഡംബരം കൊണ്ട് വാർത്തയായത്. വി.െഎ.പികൾ പെങ്കടുത്ത വിവാഹത്തിൽ 30,000 പേർ അതിഥികളായെത്തിയെന്നാണ് റിപ്പോർട്ട്. വിവാഹം സുഗമമായി നടക്കുന്നതിന് പ്രധാന റോഡ് അടക്കുകയും ചെയ്തു.
പ്രശസ്ത മറാഠി സംഗീതജ്ഞനായ രാജേഷ് സര്‍കാട്ടേയുടെ മകളായ റെനുവാണ് വധു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, യോഗഗുരു ബാബാ രാംദേവ്, ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് എന്നിവരും ഭരണ–പ്രതിപക്ഷ അംഗങ്ങളും അതിഥികളായുണ്ടായിരുന്നു. ഔറംഗാബാദില്‍ വ്യാഴാഴ്ചയായിരുന്നു സിനിമാ സെറ്റുകളെ വെല്ലുന്ന രീതിയില്‍ തയ്യാറാക്കിയ മണ്ഡപത്തില്‍ വിവാഹം നടന്നത്.
നേരത്തെ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പത്ത് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയതും ആന്ധ്രയിലെ ഖനി ഭീമന്‍ ജനാര്‍ദന്‍ റെഡ്ഡി മകളുടെ വിവാഹത്തിന് 500 കോടി രൂപ ചെലവിട്ടതും വിവാദമായിരുന്നു. വിവാഹത്തിന് ചെലവാക്കിയ പണത്തിെൻറ ഉറവിടം ചോദ്യം െചയ്ത് സമൂഹിക പ്രവർത്തക അഞ്ജലി ദമാനിയ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.