ഫരീദാബാദ്: സ്കൂള്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ത് അധ്യാപികയും രണ്ടു മക്കളും. ഡൽഹിക്കടുത്ത് ഫരീദാബാദിലായിരുന് നു സംഭവം. ദുബുവാ കോളനിയിൽ സ്കൂൾ യൂനിഫോം തുണികള്‍ സൂക്ഷിച്ച ഗോഡൗണിനാണ് ആദ്യം തീപിടിച്ചത്.
സ്കൂൾ കെട്ടിടത്തില്‍നിന്ന് പടര്‍ന്ന തീ താഴത്തെ നിലയിലെ തുണി സംഭരണശാലയിലേക്ക് പടരുകയായിരുന്നു. സ്കൂളിന് വേനൽ അവധിയാണെങ്കിലും അധ്യാപികയും മക്കളും അവിടെതന്നെയാണ് താമസം. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ അഗ്നിശമനസേനക്ക് എത്താന്‍ കഴിയാത്തതാണ് അപകടതീവ്രത കൂട്ടിയത്. പൊള്ളലേറ്റ മൂന്നുപേരെയും നാട്ടുകാരാണ് പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ രണ്ടുപേർക്ക് പൊള്ളലേറ്റു. അതേസമയം, അഗ്നിശമന സേനയെത്താൻ വൈകിയതാണ് മൂന്നുപേരുടെയും മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
ഗുജറാത്തിലെ സൂറത്തിൽ നാലുനിലയുള്ള കോച്ചിങ് സെൻററിന് തീപിടിച്ച് 24 പേർ മരിച്ചിട്ട് അധികം നാളായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.