ടിക്കറ്റില്ല; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയിൽ നിന്ന് കൂട്ടരാജി

ന്യൂഡൽഹി: പാർട്ടി ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായ ി 25 ബി.ജെ.പി നേതാക്കൾ രാജിവെച്ചു. രാജിവെച്ചവരിൽ മന്ത്രിമാരും ഉന്നത സ്ഥാനീയരും ഉൾപ്പെടുന്നു.

ചൊവ്വാഴ്ച മ ാത്രം അരുണാചൽ പ്രദേശിൽ 18 ബി.ജെ.പി നേതാക്കൾ രാജിവെച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജർപും ഗാംബിൻ, ആഭ്യന്തര മന്ത്രി കു മാർ വയ്, വിനോദ സഞ്ചാര വകുപ്പു മന്ത്രി ജർകർ ഗാംലിൻ, ആറ് സിറ്റിങ് എം.എൽ.എമാർ എന്നിവരുൾപ്പെടെയാണ് രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിൽകിയില്ലെന്ന് ആരോപിച്ചാണ് രാജി. ഇവർ ബി.ജെ.പി സഖ്യകക്ഷിയായിരുന്ന എൻ.പി.പിയിൽ ചേർന്നു.

ബി.ജെ.പി ശരിയായിരുന്നെങ്കിൽ ഞങ്ങൾ രാജിവെക്കില്ലായിരുന്നു - ആഭ്യന്തരമന്ത്രി കുമാർ വയ് കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഉന്നത നേതാക്കൾ പറയുന്നത് രാജ്യതാത്പര്യത്തിനാണ് മുൻഗണന എന്നാണ്. രാജ്യത്തിന് ശേഷം പാർട്ടി, അതിനു ശേഷം വ്യക്തി എന്നതാണ് പരിഗണന. യഥാർഥത്തിൽ മറിച്ചാണ് സംഭവിക്കുന്നത്. കോൺഗ്രസിൽ കുടംബവാഴ്ചയാണെന്ന് ബി.െജ.പി പരിഹസിക്കാറുണ്ട്. എന്നാൽ അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന് മൂന്ന് ടിക്കറ്റുകളാണ് ലഭിച്ചിരിക്കുന്നത് -കുമാർ വയ് ആരോപിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിന് മുമ്പായി രണ്ട് പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുന്നതിൽ മാത്രമാണ് വിജയിക്കാനായത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന എൻ.പി.പി, എസ്.കെ.എം എന്നിവർ സഖ്യം ഉപേക്ഷിച്ച് ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Tags:    
News Summary - 25 Leaders Quit BJP Over Tickets - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.