ന്യൂഡൽഹി: ഇന്ത്യയിൽ 35 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതർ 236 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 32പേർ വിദേശികളാണ്. രാജ്യത്ത് നാലുപേരാണ് മരിച്ചത്. 20 പേർക്ക് രോഗം ഭേദമായി.
ഡൽഹി (17), യു.പി (19), മഹാരാഷ്ട്ര(47), കർണാടക (15), ലഡാക്ക്((10), ജമ്മു-കശ്മീർ (4), തെലങ്കാന (16), രാജസ്ഥാൻ (7), തമിഴ്നാട് (3), ആന്ധ്രപ്രദേശ് (2), ഹരിയാന(17) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ കണക്ക്. ഇവരിൽ വിദേശികളും ഉൾപ്പെടും. എന്നാൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) കണക്കുപ്രകാരം വെള്ളിയാഴ്ചവരെ 206പേരുടെ പരിശോധന ഫലം പോസിറ്റിവ് ആണ്. 13,486 വ്യക്തികളുടെ 14,376 സാമ്പിൾസാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു.
അതേസമയം, കോവിഡ് രോഗം ബാധിച്ച് സുഖംപ്രാപിച്ച ഇറ്റാലിയൻ പൗരൻ ഹൃദയാഘാതത്തെ തുടർന്ന് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
69കാരനായ ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്ന് എസ്.എം.എസ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സുധീർ ഭണ്ഡാരി പറഞ്ഞു. ഇറ്റലിക്കാരെൻറ ആവശ്യപ്രകാരം വ്യാഴാഴ്ച രാവിലെ ഫോർട്ടിസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഇവിടെ വെച്ചാണ് മരിച്ചത്. എസ്.എം.എസ് ആശുപത്രിയിൽ ഇദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് സുധീർ ഭണ്ഡാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.