കോവിഡിനെ തുടർന്ന് പരോൾ നൽകിയ 22 തടവുകാരെ കാണാനില്ലെന്ന് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: കോവിഡിനെ തുടർന്ന് പരോൾ നൽകിയ തടവുകാരിൽ 22 പേരെ കാണാനില്ലെന്ന് മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് ഹൈകോടതിയുടെ ജബൽപൂർ ബെഞ്ചിന് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കോവിഡിനിടയിലും സംസ്ഥാനത്തെ ജയിലുകളിൽ തടവുപുള്ളികളുടെ എണ്ണം അധികമാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈകോടതി സ്വമേധയ കേസെടുത്തിരുന്നു.

1536 പേർക്കാണ് കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് പരോൾ അനുവദിച്ചത്. ഇതിൽ 22 പേരെയാണ് കാണാതായത്. 13 പേർ വിവിധ കാരണങ്ങൾ കൊണ്ട് മരിച്ചുവെന്നും സർക്കാർ അറിയിച്ചു. ഏഴ് വർഷത്തിൽ കുറവ് ശിക്ഷ ലഭിച്ച തടവുകാർക്കാണ് പരോൾ അനുവദിച്ചത്.

മധ്യപ്രദേശിലെ ജയിലുകളിൽ 28,000 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, 45,000 പേരെ ജയിലുകളിൽ പാർപ്പിച്ചിരുന്നു. 18,000 ത്തോളം തടവുകാർക്ക് വാക്സിൻ നൽകിയെന്നും മധ്യപ്രദേശ് സർക്കാർ അവകാശപ്പെടുന്നുണ്ട്. 

Tags:    
News Summary - 22 Prisoners Released on Parole Amid Covid Threat in MP Have Disappeared, Govt Tells HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.