പശുവിനെ കൊന്നെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ആര്‍.എസ്.എസ് പ്രതിഷേധം

ന്യൂഡല്‍ഹി: പാര്‍ക്കില്‍  മൃഗത്തിന്‍െറ  ശരീര ഭാഗങ്ങള്‍  കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി കരോള്‍ബാഗ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കിഷന്‍ഗഞ്ച് റെയില്‍വെ കോളനിക്ക് സമീപത്തെ പാര്‍ക്കിലാണ് മൃഗത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്. പാര്‍ക്കില്‍ ശാഖ നടത്താനെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്. പശുവിനെ കൊന്ന് പാര്‍ക്കില്‍ തള്ളിയിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധിച്ച ആര്‍.എസ്.എസുകാര്‍ പൊലീസിനെ വിളിച്ചുവിരുത്തി. വി.എച്ച്.പിക്കാര്‍ കൂടിയെത്തിയതോടെ പ്രതിഷേധക്കാര്‍ റാണി ഝാന്‍സി റോഡ് ഉപരോധിച്ചു. ഏറെ നേരം  ഗതാഗതം തടസ്സപ്പെട്ടു.  പൊലീസ് സ്ഥലത്തത്തെി അവശിഷ്ടങ്ങള്‍ പരിശോധനക്ക് അയച്ചു. ആര്‍.എസ്.എസ് നേതാക്കളുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.