ലക്നോ: യാദവ് കുടുംബത്തിലെ പോരിന് ശമനമായെന്ന വാർത്തകൾക്കിടെ സമാജ്വാദി പാർട്ടി സംസ്ഥാന പ്രസിഡൻറ് ശിവ്പാൽ യാദവ് ആറ് യുവ നേതാക്കൻമാരെ പുറത്താക്കി. മൂന്ന് നിയമസഭാ അംഗങ്ങൾ ഉൾപ്പെടെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് കൂറുപുലർത്തുന്നവരാണ് പുറത്താക്കപ്പെട്ടത്. പാർട്ടി നേതാവ് മുലായം സിങ്ങിനെ ആക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് പുറത്താക്കൽ. കഴിഞ്ഞ ദിവസം പാർട്ടി വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ആരോപിച്ച് എസ്.പി ദേശീയ സെക്രട്ടറി രാംഗോപാൽ യാദവിെൻറ മരുമകനും നിയമസഭാ അംഗവുമായ അരവിന്ദ് പ്രതാപിനെയും ശിവപാൽ പുറത്താക്കിയിരുന്നു.
അഖിലേഷും ശിവപാൽ യാദവും തമ്മിൽ നിലനിന്നിരുന്ന തർക്കം മുലായം ഇടപെട്ട് ഒത്തു തീർപ്പാക്കിയതിന് പിന്നാലെയാണ് ശിവ്പാൽ യാദവിെൻറ നടപടി. നേരത്തെ അഖിലേഷ് യാദവ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും മന്ത്രിസഭയില്‍ കൈയാളിയ പ്രധാന വകുപ്പുകളില്‍ ചിലത് എടുത്തുമാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും രാജിവെച്ചതായി ശിവ്പാല്‍ പ്രഖ്യാപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.