ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമത്തിലെ വിവാഹ-വിവാഹ മോചന വ്യവസ്ഥകളിൽ (നിക്കാഹ് നാമ) മാറ്റങ്ങൾ വേണമെന്ന് ശിയാ പേഴ്‌സണല്‍ ലോ ബോര്‍ഡ്. വിവാഹമോചനം ആവശ്യപ്പെടാന്‍ പുരുഷനെപ്പോലെ സ്ത്രീക്കും പൂര്‍ണാവകാശം നല്‍കണമെന്നാണ് ശിയാ നേതാവ് മുന്നോട്ട് വെച്ച നിർദേശങ്ങളിലൊന്ന്. മുത്തലാഖിെൻറ ഇപ്പോഴത്തെ രീതിയോട് ഞങ്ങൾക്ക് യോജിപ്പില്ലെന്നും ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്ന രീതി ഇസ്ലാമികമല്ലെന്നും ശിയാ പേഴ്സണൽ ലോബോർഡ് നേതാവ് മൗലാനാ യാസൂബ് അബ്ബ പറഞ്ഞു. എ.എൻ.െഎ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹ മോചനത്തിന് സ്ത്രീയുടേയും അനുമതി തേടേണ്ടതാണെന്നും അദ്ദേഹം നിർദേശിച്ചു.
മുസ്‌ലിംകള്‍ക്കിടയിലെ വിവാഹ മോചന സമ്പ്രദായമായ മുത്ത്വലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഒരു കൂട്ടം ഹരജിയിന്‍മേല്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. മുത്ത്വലാഖ് സമ്പ്രദായം ഖുര്‍ആനിന് വിരുദ്ധമാണെന്നും ഇത് ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ മുസ്‌ലിം മഹിള ആന്ദോളന്‍ നേതാവ് സകിയ സോമേൻറതടക്കം ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അതേസമയം മുസ്ലിംകളിൽ പല വിഭാഗങ്ങളുണ്ടെന്നും മൂന്ന് ലക്ഷം തവണ ത്വലാഖ് എന്ന് പറഞ്ഞാലും വിവാഹം അസാധുവാകുന്നില്ലെന്ന് കരുതുന്നവരും മുസ്ലിംകളിലുണ്ടെന്ന് ഒാൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോബോർഡ് വൈസ് പ്രസിഡൻറ് മൗലാനാ സാദിഖ് പറഞ്ഞു. സ്ത്രീയും പുരുഷനും വിവാഹ മോചനം ആവശ്യപ്പെടുന്നത് വരെ നടപടിയെടുക്കരുതെന്ന അഭിപ്രായക്കാരാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.