ആദര്‍ശ് ബിനാമി ഫ്ളാറ്റ് ഇടപാട്; സി.ബി.ഐ വീണ്ടും അന്വേഷിക്കണമെന്ന് കോടതി

മുംബൈ: അഴിമതിയില്‍ മുങ്ങിയ ആദര്‍ശ് കെട്ടിട സമുച്ചയത്തിലെ ബിനാമി ഫ്ളാറ്റ് ഇടപാടുകള്‍ സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താന്‍ സി.ബി.ഐയോട് ബോംബെ ഹൈകോടതി ആവശ്യപ്പെട്ടു. പ്രവീണ്‍ വടെഗാവ്ങ്കര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ്  ജസ്റ്റിസുമാരായ എ.എസ്. ഓക, എ.എ. സെയ്ദ് എന്നിവരടങ്ങിയ ബെഞ്ച് പുതിയ അന്വേഷണം പ്രഖ്യാപിച്ചത്. ആദര്‍ശ് കെട്ടിടത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ബിനാമി ഫ്ളാറ്റുകള്‍ കൈവശം വെച്ചിട്ടുണ്ടെന്ന് ഹരജിയില്‍ ആരോപിച്ചു.

നേരത്തേ സി.ബി.ഐ സമര്‍പ്പിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി അംഗീകരിച്ചിരുന്നില്ല. ശരിയായ രീതിയിലല്ല അന്വേഷണം നടന്നതെന്ന് പറഞ്ഞ കോടതി റിപ്പോര്‍ട്ട് തൃപ്തികരമല്ളെന്നും ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ തുടരന്വേഷണമാണ് നല്ലതെന്ന് വ്യക്തമാക്കിയ കോടതി ഡിസംബര്‍ ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.