ചെന്നൈ: വോട്ടിന് പണം വിതരണംചെയ്തത് കണ്ടത്തെിയതിനത്തെുടര്‍ച്ച് മാറ്റിവെക്കപ്പെട്ട തമിഴ്നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മൂന്നാഴ്ചകൂടി നീട്ടിവെക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ മദ്രാസ് ഹൈകോടതിയെ അറിയിച്ചു. പി.എം.കെ, ബി.ജെ.പി സ്ഥാനാര്‍ഥികളും ഒരു വോട്ടറും നല്‍കിയ ഹരജി പരിഗണിക്കവെയാണ് കമീഷന്‍ അഭിപ്രായം അറിയിച്ചത്. പണ വിതരണം തെളിഞ്ഞ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും അണ്ണാ ഡി.എം.കെ, ഡി.എം.കെ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 23ന് വോട്ടെടുപ്പും 25ന് ഫലപ്രഖ്യാപനവുമായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ഫലപ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന പരാതി ആദ്യം തള്ളിയ കമീഷന്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് പുന$പരിശോധിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നസീം സേഥി വിഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ വോട്ടെടുപ്പ് നീട്ടാന്‍ സംസ്ഥാന കമീഷന് നിര്‍ദേശം നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.