മുംബൈ: മാട്ടിറച്ചി നിരോധം രാജ്യത്തെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചെന്ന് ഗോദ്റെജ് ഗ്രൂപ് അധ്യക്ഷന്‍ ആദി ഗോദ്റെജ്. മാടുകളെ കൊല്ലുന്നത് നിരോധിച്ചത് കാര്‍ഷിക മേഖലയെയും ഗ്രാമീണ വികസനത്തെയും സാരമായി ബാധിച്ചതായി ‘ഇന്ത്യന്‍ എക്സ്പ്രസി’നു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഉപയോഗശൂന്യമായ മാടുകളെ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. വേദകാലത്ത് മാംസം ഭക്ഷിച്ചത് ഓര്‍മപ്പെടുത്തിയ ആദി ഗോദ്റെജ്, മാട്ടിറച്ചി കൈവശം വെക്കുന്നതും ഭക്ഷിക്കുന്നതും കുറ്റകരമല്ളെന്ന ബോംബെഹൈകോടതി വിധിയെ സ്വാഗതം ചെയ്തു.
കേരളത്തിന്‍െറയും ബിഹാറിന്‍െറ മദ്യനയത്തെയും അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ മദ്യനയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.