ന്യൂഡല്‍ഹി: കാമ്പസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണം വിവാദമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെ എട്ടുപേരെ സസ്പെന്‍ഡ് ചെയ്ത നടപടി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല അധികൃതര്‍ പിന്‍വലിച്ചു. സംഭവം അന്വേഷിച്ച സര്‍വകലാശാലാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം.
എന്നാല്‍, ക്ളീന്‍ ചിറ്റ് ആയി തീരുമാനത്തെ കണക്കാക്കരുതെന്നും റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ നടപടി വൈസ് ചാന്‍സലര്‍ കൈക്കൊള്ളുമെന്നും സമിതി അറിയിച്ചു.
രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, വിദ്യാര്‍ഥി യൂനിയന്‍െറ നിലവിലെ ഭാരവാഹി രാമനാഗ, മുന്‍ ഭാരവാഹി അശുതോഷ്, അനന്തകുമാര്‍, ശ്വേതാ രാജ്, അന്വേഷാ അധികാരി എന്നിവരാണ് സസ്പെന്‍ഷന്‍ നടപടി നേരിട്ടത്. ഫെബ്രുവരി ഒമ്പതിന് നടന്ന ചടങ്ങ് വിവാദമായതിനെ തുടര്‍ന്ന് 12ന് നിയോഗിക്കപ്പെട്ട മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.