ന്യൂഡൽഹി: നിയമങ്ങളിൽ കർക്കശമായ ദേദഗതി വരുത്തിയിട്ടും സ്ത്രീപീഡനങ്ങൾ ഡൽഹിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒാരോ നാലു മണിക്കൂറിനിടെയും ഒരു പീഡനം നടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. 2014നെ അപേക്ഷിച്ച് 2015ൽ ഇത്തരം കുറ്റകൃത്യങ്ങളുടെ 1.52 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.
2014ൽ 2166 കേസുകൾ റിപ്പോർട്ട് ചെയ്യപ്പോൾ 2015ൽ 2199 ആയി വർധിച്ചു. അതേസമയം സ്ത്രീകൾക്കെതിരെയുള്ള കൈയേറ്റങ്ങളിൽ 24 ശതമാനം വർധനവുണ്ടായി. 2014ൽ ഇൗ കേസുകൾ 4322 ആയിരുന്നെങ്കിൽ പിറ്റേ വർഷം 5397 ആണ്. 2012ൽ ഇത് 706 ആയിരുന്നു. ഇൗ വർഷം മെയ് 15 വരെ 781 കേസുകൾ റിപോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7.5 ശതമാനം കുറവായിരുന്നു. നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2014 ഇന്ത്യയിൽ റിപോർട്ട് ചെയ്ത 36,735 പീഡനങ്ങളിൽ 5.8 ശതമാനവും ഡൽഹിയിലാണ്. സിറ്റി പൊലീസ് ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ രജിസ്റ്റർ ചെയ്ത 73.11 കേസുകളിലും പ്രതികളെ വെറുതെ വിെട്ടന്ന ഞെട്ടിപ്പിക്കുന്ന സംഗതിയുമുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെടാത്ത അനവധി കേസുകൾക്ക് പുറമെയാണ് ഇതെന്ന് ഡൽഹി സർക്കാറും വ്യക്തമാക്കുന്നു. 2012 ഡിസംബർ 16 ലെ ഡൽഹി കൂട്ടബലാൽസംഗത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന് ശേഷം പീഡനം സംബന്ധിച്ച നിയമത്തിൽ ഭേദഗതി വേണമെന്ന ജസ്റ്റിസ് വർമ കമ്മീഷെൻറ നിർദേശത്തെ തുടർന്ന് 2013ൽ പീഡന കേസുകളുടെ നിർവചനത്തിൽ ഭേദഗതി വരുത്തുകയും ഇരകൾ കൊല്ലപ്പെടുന്ന കേസുകളിൽ കുറ്റവാളികൾക്ക് വധശിക്ഷ നൽകത്തക്ക രീതിയിൽ പാർലമെൻറിൽ നിയമം പാസാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.