ന്യൂഡല്‍ഹി: ‘നീയും നിന്‍െറ ഫോണും ഇപ്പോഴും ഞങ്ങളുടെ നിരീക്ഷണത്തിലാണ്. സ്ത്രീകളോട് ഇപ്പോള്‍ മാന്യമായാണ് പെരുമാറുന്നതെന്ന് കരുതുന്നു, അപ്പൊ ഹാപ്പി ന്യൂ ഇയര്‍...’ ആറു ലക്ഷം ഫോണ്‍ നമ്പറുകളിലേക്ക് ഉത്തര്‍പ്രദേശ് പൊലീസ് ഇന്നലെ അയച്ച ആശംസാസന്ദേശമാണിത് -അസമയത്ത് സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും അശ്ളീലസന്ദേശം അയക്കുകയും ചെയ്തതിന്‍െറ പേരില്‍ പരാതി ലഭിച്ചിട്ടുള്ള ആളുകളെ തിരഞ്ഞുപിടിച്ചാണ് ഈ ഓര്‍മപ്പെടുത്തല്‍. യു.പി പൊലീസിന്‍െറ വനിതാ ഹെല്‍പ്ലൈനിന്‍െറ ചുമതലയുള്ള നവ്നീത് സെകേര ഐ.പി.എസ് ആണ് ഈ ശ്രമത്തിനു പിന്നില്‍.
ഇനിമേല്‍ ഒരുസ്ത്രീക്ക് മോശം സന്ദേശമയക്കാന്‍ തുനിയുന്നതില്‍നിന്ന് പൂവാലന്മാരെ തടയാന്‍ ഈ സന്ദേശത്തിനു കഴിയുമെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം. മൂന്നു വര്‍ഷം മുമ്പ ആരംഭിച്ച ഹെല്‍പ്ലൈനില്‍ ഇതിനകം അഞ്ചുലക്ഷം പരാതികളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.