ജയലളിതയെ വിമര്‍ശിച്ച് കരുണാനിധി തെരഞ്ഞെടുപ്പ് വേദിയില്‍

ചെന്നൈ: ചെന്നൈയിലെ വെള്ളപ്പൊക്ക സമയത്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഉറങ്ങുകയായിരുന്നുവെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധി. 92 കാരനായ താന്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. ചെന്നൈ വെള്ളപ്പൊക്ക സമയത്ത് പോലും ഹെലികോപ്ടറില്‍ നിന്നിറങ്ങാന്‍ ജയലളിത തയറായില്ളെന്നും കരുണാനിധി ആരോപിച്ചു. ചെന്നൈയിലെ സൈദാപേട്ടയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളപ്പൊക്ക സമയത്ത് ജയലളിത ജനങ്ങളുടെ കാര്യമല്ല, സ്വന്തം പബ്ളിസിറ്റി മാത്രമാണ് ശ്രദ്ധിച്ചതെന്നും കരുണാനിധി കുറ്റപ്പെടുത്തി.

പ്രസ്താവനകള്‍ നോക്കി വായിക്കാറുള്ള കരുണാനിധി പക്ഷേ, സൈദാപേട്ടയില്‍ പതിവ് തെറ്റിച്ചു. ഇതിനിടെ ഒരു അബദ്ധവും പറ്റി. ഡി.എം.കെക്കും സഖ്യകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വോട്ട് ചെയ്യണമെന്ന് അദ്ദേഹം പ്രസംഗിച്ചു. എന്നാല്‍ വേദിയിലുണ്ടായിരുന്ന ഡി.എം.കെ നേതാവ് ദയാനിധി മാരന്‍ ഉടന്‍ തന്നെ കോണ്‍ഗ്രസാണ് ഡി.എ.ംകെയുടെ സഖ്യകക്ഷിയെന്ന് തിരുത്തുകയായിരുന്നു. ജന്മനാടായ തിരുവാരൂറിലാണ് ഇത്തവണ കരുണാനിധി മല്‍സരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.