വാഷിങ്ടണ്‍: അമേരിക്കയില്‍ ആരോഗ്യ പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജനായ സിക്കുകാരന് ആറ് വര്‍ഷം തടവ്. 60കാരനായ ഡോ: പ്രേംജിത് സിങ് അജ്റാവത്തിനാണ് തടവ് ശിക്ഷ ലഭിച്ചത്. ഇയാള്‍ അറിയപ്പെട്ട ഖാലിസ്ഥാന്‍ അനുകൂലിയുമാണ്. 30 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി കെട്ടിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 2015 സെപ്തംബറില്‍ കോടതി സിങ്ങിനും 57കാരിയായ ഭാര്യക്കും എതിരെ കുറ്റം ചുമത്തിയിരുന്നു. ഫെബ്രുവരിയില്‍ ഭാര്യ സുഖ്വീന്‍ കൗര്‍ അജ്റാവത് മരണപ്പെടുകയും ചെയ്തു. ഇയാളുടെയും ഭാര്യയുടെയും ഉടമസ്ഥതയില്‍ വാഷിംങ്ടണില്‍ ഇവര്‍ അരോഗ്യ സ്ഥാപനം നടത്തിയിരുന്നു. 2011നും 2014 നുമിടയില്‍ വൈദ്യ രംഗത്തെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇവര്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. മുമ്പും നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതായി പൊലീസ് കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.