അസമില്‍ സ്ഫോടനം; രണ്ടു മരണം

ഗുവാഹതി: ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന അസമില്‍ സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉള്‍ഫ തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഗോള്‍പാറ ജില്ലയിലെ ദുധ്നോയ് പൊലീസ് സ്റ്റേഷനു മുന്നിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ബോംബ് മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച് പൊലീസ് സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇതിനു സമീപം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഓഫിസുണ്ടായിരുന്നു. കീഴടങ്ങിയ തീവ്രവാദികളെ സ്ഥാനാര്‍ഥികളാക്കുന്നതിനെതിരെ ബി.ജെ.പിക്ക് ഉള്‍ഫ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.