കൊളീജിയം: സുപ്രീംകോടതിയും കേന്ദ്രവും തമ്മിൽ ഭിന്നത തുടരുന്നു

ന്യൂഡൽഹി: ഉന്നത കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം സംബന്ധിച്ച് സുപ്രീംകോടതിയും കേന്ദ്രസർക്കാറും തമ്മിലുള്ള അഭിപ്രായഭിന്നത തുടരുന്നു. കൊളീജിയം സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് കരടുരേഖ തയാറാക്കാനുള്ള സുപ്രീംകോടതി നിർദേശം കേന്ദ്രസർക്കാർ നിരാകരിച്ചു. പരിഷ്കാരങ്ങളെകുറിച്ച് സുപ്രീംകോടതി തന്നെ നിർദേശിച്ചാൽ മതിയെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി അറിയിച്ചു. കൊളീജിയം സംവിധാനത്തിന്‍റെ പരിഷ്കാരങ്ങൾക്ക് വേണ്ടി നിർദേശങ്ങൾ തയാറാക്കാൻ സുപ്രീംകോടതി നേരത്തെ കേന്ദ്രസർക്കാറിനോട് നിർദേശിച്ചിരുന്നു.

കേന്ദ്രസർക്കാറിന്‍റെ ന്യായാധിപ നിയമന കമ്മീഷൻ ബിൽ റദ്ദാക്കിയ സുപ്രീംകോടതി കൊളീജിയം സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൊളീജിയം സംവിധാനത്തിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്രസർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, കൊളീജിയം സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് നവംബർ 13ന് ജനങ്ങളിൽ നിന്ന് സുപ്രീംകോടതി അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു.

ജസ്റ്റിസ് ജെ.എസ് ഖേഹർ അധ്യക്ഷനായ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.