ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ മേയര്‍ കുത്തേറ്റു മരിച്ചു. ഭര്‍ത്താവിന് ഗുരുതര പരിക്കേറ്റു. ചിറ്റൂര്‍ കോര്‍പറേഷന്‍ മേയറും ടി.ഡി.പി നേതാവുമായ കടാരി അനുരാധയാണ് (50) കൊല്ലപ്പെട്ടത്. മേയറുടെ ചേംബറില്‍ ഇരച്ചുകയറിയ ആറംഗ മുഖംമൂടി സംഘമാണ് ചൊവ്വാഴ്ച ഉച്ചക്ക് ആക്രമണം നടത്തിയത്.
മേയറുടെ മുറിയുടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന അനുരാധയുടെ ഭര്‍ത്താവും ടി.ഡി.പി നേതാവുമായ കെ. മോഹനുനേരെ വെടിയുതിര്‍ക്കുകയും കുത്തിപ്പരിക്കേല്‍പിക്കുകയുമായിരുന്നു. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ കര്‍ണാടകയില്‍നിന്നാണ് എത്തിയതെന്നും കുടുംബകലഹമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് തോക്കും കത്തിയും കണ്ടെടുത്തു. മുന്‍ എം.എല്‍.എ കെ. ജയചന്ദ്ര റെഡ്ഡിയുടെ അനുയായികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.