കൊൽകത്ത: ബംഗാളിൽ കോൺഗ്രസുമായി സി.പി.എം സഖ്യമുണ്ടാക്കണമെന്ന് സി.പി.എം മുൻ നേതാവ് സോമനാഥ് ചാറ്റർജി. മമത ബാനർജിക്കെതിരെ മറ്റു മതേതര പാർട്ടികളെ അണിനിരത്തണം. തനിച്ച് നിൽക്കാനുള്ള ശേഷി ബംഗാളിൽ സി.പി.എമ്മിനില്ലെന്നും സോമനാഥ് ചാറ്റർജി മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.
സി.പി എമ്മിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം പ്രകാശ് കാരാട്ട് അടങ്ങിയ മുൻനേതൃത്വമാണ്. പാർട്ടിക്ക് എന്തുകൊണ്ട് തിരിച്ചടിയുണ്ടായെന്ന് അവർ സ്വയം ചോദിക്കണം. ബംഗാളിൽ പാർട്ടി തിരിച്ചടി നേരിടുമെന്ന് നേരത്തെ താൻ പറഞ്ഞിരുന്നതാണെന്നും സോമനാഥ് ചാറ്റർജി ചൂണ്ടിക്കാട്ടി.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയിൽ പ്രതീക്ഷയുണ്ട്. യെച്ചൂരിക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാനാകുമെന്നാണ് വിശ്വാസം. എന്നാൽ അദ്ദേഹത്തിന് പി.ബിയിൽ ഭൂരിപക്ഷമുണ്ടോ എന്ന് സംശയമുണ്ട്. കൊൽക്കത്ത പ്ലീനം പാർട്ടിയെ ശക്തിപ്പെടുത്തും. തന്നെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻ ലോക്സഭാ സ്പീക്കർ കൂടിയായ സോമനാഥ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.