ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പാര്‍ലമെന്‍റാണ് തീരുമാനമെടുക്കേണ്ടത്. അതാണ് നിയമം. അത് മറികടന്ന് ഇത്തരം ഹരജി ഫയലില്‍ സ്വീകരിക്കുന്നതിനെതിരെ കോടതിക്ക് കര്‍ശന നിലപാടെടുക്കേണ്ടി വരുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ ഹരജിക്കാരന്‍െറ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ഓര്‍മിപ്പിച്ചു. ഏക സിവില്‍ കോഡ് നടപ്പാക്കാതിരിക്കുന്നതിന്‍െറ പേരില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് . അഡ്വ. അശ്വിന്‍ കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി തള്ളിയാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. ഇതില്‍ പരാതിയുള്ള സമുദായത്തില്‍ പെട്ടവര്‍ വിവേചനം ആരോപിച്ച് കോടതിയെ സമീപിക്കട്ടെ. ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.