ഗുർമീത് റാം റഹീം സിങ്
ചണ്ഡീഗഢ്: സ്വയം പ്രഖ്യാപിത ആൾദൈവവും ദേരാ സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹീം സിങ്ങിനെതിരെ 2015 മുതലുള്ള മൂന്ന് ബലിദാന കേസുകളിൽ വിചാരണ ചെയ്യാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അനുമതി നൽകി. ഈ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്ക് നൽകിയ അനുമതി പിൻവലിച്ച സംസ്ഥാന സർക്കാർ 2018 സെപ്റ്റംബർ ആറിലെ വിജ്ഞാപനത്തിന്‍റെ സാധുത ചോദ്യം ചെയ്ത് റാം റഹീം മുമ്പ് പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. റാം റഹീം സിങ്ങിനെതിരായ വിചാരണക്ക് പഞ്ചാബ്-ഹരിയാന ഹൈകോടതി ഏർപ്പെടുത്തിയ സ്‌റ്റേ സുപ്രീംകോടതി നീക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ഉത്തരവ്. എ.എ.പി സർക്കാർ സമർപ്പിച്ച ഹരജിയെ തുടർന്നാണ് നടപടി.
തുടർന്ന് സംഘടനയുടെ മൂന്ന് ദേശീയ കമ്മിറ്റി അംഗങ്ങളായ പർദീപ് ക്ലെർ, ഹർഷ് ധുരി, സന്ദീപ് ബരേത എന്നിവരെ വിചാരണചെയ്യാൻ പഞ്ചാബ് സർക്കാർ അനുമതി നൽകി. 2015ൽ ഫരീദ്‌കോട്ട് ജില്ലയിലെ ബർഗാരിയിലെ ഗുരു ഗ്രന്ഥ സാഹിബിന്‍റെ പകർപ്പ് മോഷ്ടിച്ചതിനും അവഹേളിച്ചതിനുമാണ് കേസുകൾ.
ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുൾപ്പെടെയുള്ള കേസുകളിൽ ദേരാ സച്ചാ സൗദ മേധാവിയുടെ പ്രോസിക്യൂഷൻ സ്തംഭിപ്പിച്ച ജുഡീഷ്യൽ ബ്ലോക്ക് സുപ്രീംകോടതി നീക്കിയിരുന്നു. ഈ സംഭവം സിഖ് സമൂഹത്തെ പ്രകോപിപ്പിച്ചു. ഗുർമീത് ബലിദാനത്തിന് പിന്നിൽ പ്രവർത്തിച്ചതായി പല സിഖ്ഗ്രൂപ്പുകളും ആരോപിക്കുകയുണ്ടായി. ഈ വിഷയം പഞ്ചാബ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.