വയറ്റിനുള്ളിൽ 28 കോടിയുടെ കൊക്കെയ്ൻ ഗുളികകൾ ഒളിപ്പിച്ച യുഗാണ്ടൻ യുവതികൾ അറസ്റ്റിൽ

ന്യൂഡൽഹി: ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 28 കോടി രൂപയോളം വിലമതിക്കുന്ന കൊക്കെയ്ൻ ഗുളികകളുമായി രണ്ട് വിദേശ യുവതികളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വയറ്റിനുള്ളിൽ ഒളിപ്പിച്ച 181 കൊക്കെയ്ൻ ഗുളികകളാണ് ഇരുവരുടെയും പക്കൽ ഉണ്ടായിരുന്നത്. രണ്ട് പേരും യുഗാണ്ടയിൽ നിന്നുള്ളവരാണെങ്കിലും ഇവർ തമ്മിൽ പരസ്പരം ബന്ധമില്ലെന്നുമാണ് വിവരം. യുഗാണ്ടയിലെ അഡിസ് അബാബയിൽ നിന്നും വ്യത്യസ്ഥ ദിവസങ്ങളിലായാണ് രണ്ട് പേരും ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.

മെയ് 22നാണ് ആദ്യത്തെ യുവതി യുഗാണ്ടയിൽ നിന്നും ഡൽഹിയിലെത്തിയതെന്ന് കസ്റ്റംസ് വകുപ്പ് പറയുന്നു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് വയറ്റിനുള്ളിൽ മയക്കുമരുന്ന് ഗുളികകൾ ഒളിപ്പിച്ചതായി കണ്ടെത്തിയത്. യുവതിയെ ആർ.എം.എൽ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്ത് പരിശോധിച്ചപ്പോൾ 80 ഗുളികകൾ വയറ്റിലുണ്ടെന്ന് കണ്ടെത്തി. രാജ്യാന്തര വിപണിയിൽ 14 കോടി രൂപ വിലമതിക്കുന്ന 957 ഗ്രാം കൊക്കെയ്‌നാണ് വയറ്റിനുള്ളിൽ ഒളിപ്പിച്ചത്.

മെയ് 26ന് നടന്ന രണ്ടാമത്തെ സംഭവത്തിലാണ് മറ്റൊരു യുഗാണ്ടൻ യുവതി അറസ്റ്റിലാവുന്നത്. പരിശോധനയിൽ 101 ഗുളികകൾ ഇവർ വയറിനുള്ളിൽ ഒളിപ്പിച്ചതായി കണ്ടെത്തി. യുവതിയുടെ വയറ്റിൽ 891 ഗ്രാം കൊക്കെയ്‌ൻ ഉണ്ടായിരുന്നു. ഇതിന് 13 കോടിയിലധികം രൂപ വില വരും. ആരാണ് മയക്കുമരുന്ന് ശൃംഖല നടത്തുന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയ ഉദ്യോഗസ്ഥർ, വയറിനുള്ളിൽ ഒളിപ്പിച്ച ഗുളികകൾ പുറത്തെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്.

Tags:    
News Summary - 2 Ugandan women ingested 181 cocaine capsules worth Rs 28 cr, held at Delhi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.