സിഖ് കൂട്ടക്കൊല: സജ്ജൻകുമാർ 31നകം കീഴടങ്ങിയേക്കും

ന്യൂഡൽഹി: 1984ലെ സിഖ് കൂട്ടക്കൊലക്കേസിൽ മുൻ കോൺഗ്രസ് നേതാവ് സജ്ജൻകുമാർ ഡിസംബർ 31നകം കോടതി മുമ്പാകെ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. കേസിൽ ഡൽഹി ൈഹകോടതി സജ് ജൻകുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി അനുസരിക്കുമെന്ന് 73കാരനായ സജ്ജൻകുമാറിെൻറ അഭിഭാഷകൻ അനിൽ കുമാർ പറഞ്ഞു.

കീഴടങ്ങാനുള്ള സമയപരിധി ജനുവരി 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡിസംബർ 21ന് ഹൈകോടതി തള്ളിയിരുന്നു. മക്കളുമായും സ്വത്തുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനു വേണ്ടി കുറച്ചുകൂടി സമയം വേണ്ടതുണ്ടെന്നു കാണിച്ച് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിലും അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, ശീതകാല അവധിക്കുശേഷം ജനുവരി രണ്ടിനേ സുപ്രീംകോടതി തുറക്കൂ.

Tags:    
News Summary - 1984 Sikh Riots Sajjan Kumar -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.