ന്യൂഡൽഹി: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 16 ശതമാനം വർധനയു ണ്ടായെങ്കിലും, തൊട്ടമുമ്പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തിയാൽ (28 ശതമാനം) രോ ഗവ്യാപന നിരക്ക് വളരെ കുറവാണെന്ന് േകന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഞായറാഴ്ച മ ുതൽ വെള്ളിയാഴ്ച വരെ സ്ഥിരീകരിച്ച കേസുകൾ 64 ശതമാനമായി ഉയർന്നുവെങ്കിലും തൊട്ടു മുമ്പത്തെ അഞ്ചുദിവസം ഇത് 76 ശതമാനമായിരുന്നു.
കഴിഞ്ഞ 14 ദിവസത്തിൽ ഒരു രോഗബാധ പോ ലും റിപ്പോർട്ട് ചെയ്യാത്ത 45 ജില്ലകളുണ്ട്. 28 ദിവസത്തിനുള്ളിൽ മാഹി, കർണാടകയിലെ കുടക ് എന്നിവിടങ്ങളിൽ ഒരു രോഗബാധ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് മരണനി രക്ക് 3.3 ശതമാനമാണ്. മരിച്ചവരിൽ 75 ശതമാനവും 60 വയസ്സിനുമേൽ പ്രായമുള്ളവർ. 83 ശതമാനം പ േരും ഒന്നിലേറെ രോഗമുള്ളവരായിരുന്നു. മരിച്ചവരിൽ 45 വയസ്സുവരെയുള്ളവർ 14.4 ശതമാനമാണ്. ലുധിയാനയിൽ പൊലീസ് അസി. കമീഷണർ അനിൽ കുമാർ കോഹ്ലി(52) മരിച്ചു. അദ്ദേഹത്തിെൻറ ഭാര്യ, സ്റ്റേഷൻ ഹൗസ് ഓഫിസർ, ഡ്രൈവർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്തെ ആകെയുള്ള 14,650 രോഗബാധിതരിൽ 4291 പേരും ഡൽഹിയിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 23 സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇവരിലുണ്ട്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഉത്തരാഖണ്ഡ് സ്വദേശിയുടെ ഒമ്പതുമാസം പ്രായമായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ്. ഝാർഖണ്ഡിലെ റാഞ്ചി സദർ ആശുപത്രിയിൽ രണ്ടു ദിവസം മുമ്പ് കുഞ്ഞിന് ജന്മം നൽകിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു. കുഞ്ഞ് ഐസൊലേഷൻ വാർഡിലാണ്. മുംബൈ കലീന പ്രദേശത്ത് മണിപ്പൂർ സ്വദേശിനിയുടെ മേൽ തുപ്പിയ 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിൽ മേയ് നാലിനും അന്താരാഷ്ട്ര റൂട്ടുകളിൽ ജൂൺ ഒന്നിനും ബുക്കിങ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
എല്ലാ സോണുകളിലും മേയ് മൂന്ന് വരെ തുടരുന്ന നിയന്ത്രണങ്ങൾ
വിമാനം, ട്രെയിൻ സർവിസുകൾ, ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവിസുകൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, സമാന സ്ഥാപനങ്ങൾ.
ആരാധനാലയങ്ങൾ.
മാർഗരേഖ പ്രകാരമല്ലാതെയുള്ള എല്ലാ വ്യാവസായിക, വാണിജ്യ നടപടികൾ.
ടാക്സികൾ, ഓട്ടോകൾ.
സിനിമ ഹാൾ, മാളുകൾ, േഷാപ്പിങ് കോംപ്ലക്സ്, ഓഡിറ്റോറിയം, ജിം, കായിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ.
വിനോദ കേന്ദ്രങ്ങൾ, പാർക്കുകൾ, തിയറ്റർ, ബാർ.
സാമൂഹ്യ, രാഷ്ട്രീയ, കായിക, സാംസ്കാരിക, മത ചടങ്ങുകൾ.
പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ, സംരംഭങ്ങൾ
മരുന്നുനിർമാണക്കമ്പനികൾ, മെഡിക്കൽ ഉപകരണ
നിർമാണ കമ്പനികൾ
ആംബുലൻസ് നിർമാണ,
സർവിസ് കമ്പനികൾ
പാൽ, പാൽ അനുബന്ധ
ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ.
പോസ്റ്റോഫിസുകൾ,
അക്ഷയകേന്ദ്രങ്ങൾ.
കശുവണ്ടി, നാളികേര, വെളിച്ചെണ്ണ, കയർ, ഖാദി നിർമാണ യൂനിറ്റുകൾ, എല്ലാ എം.എസ്.എം.ഇകൾ.
സഹകരണ സൊസൈറ്റികൾ - 33 ശതമാനം ജീവനക്കാരേ പാടുള്ളൂ.
പഞ്ചായത്ത്, വില്ലേജ് ഒാഫിസുകളിൽ 35 ശതമാനം ജീവനക്കാർ
കുട്ടികൾക്കുള്ള കെയർഹോമുകൾ, വയോജന സംരക്ഷണ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.