Posted On
date_range Updated On
date_range വിദ്യാർഥിനിയെ പ്രിൻസിപ്പലും അധ്യാപകരും കൂട്ടബലാത്സംഗത്തിനിരയാക്കി
പട്ന: ബീഹാറിൽ 12കാരിയായ വിദ്യാർഥിനിയെ പ്രിൻസിപ്പലും മൂന്ന് അധ്യാപകരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ ജെഹാനാബാദിലാണ് സംഭവം. സർക്കാർ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടുപോയാണ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്.
കാകോ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജു അഹമ്മദ്, അധ്യാപകരായ അതുൽ റഹ്മാൻ, അബ്ദുൾ ബാരി, ഷൗകത്ത് എന്നിവരാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ പി.കെ ശ്രീവാസ്തവ പറഞ്ഞു. പ്രതി സ്കൂൾ കെട്ടിടത്തിന്റെ മുകളിലെത്തിച്ചാണ് കൃത്യം നടത്തിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.