ഡൽഹിയിൽ ആൻറിജെനിൽ നെഗറ്റീവ് ആയ 11ശതമാനം പേർക്ക് ആർ.ടി-പി.സി.ആറിൽ പോസിറ്റീവ്

ന്യൂഡൽഹി: ഡൽഹിയിൽ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ് ഫലം വന്ന 11ശതമാനം പേരിൽ പിന്നീട് ആർ.ടി-പി.സി.ആർ പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്.

സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ ഡൽഹിയിൽ നടത്തിയ റാപിഡ് ആൻറിജെൻ ടെസ്റ്റിൽ നെഗറ്റീവ് ആയവരിൽ പിന്നീട് നടത്തിയ ആർ.ടി.-പി.സി.ആർ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കോവിഡ് ലക്ഷണങ്ങളുള്ള 56,862 പേരിലാണ് ഇക്കാലയളവിൽ ആൻറിജെൻ പരിശോധന നടത്തിയത്. ഇതിൽ നെഗറ്റീവ് ഫലം വന്ന 32,903 പേരിൽ വീണ്ടും ആർ.ടി-പി.സി.ആർ പരിശോധന നടത്തി. ഇതിൽ 3,524 പേരിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് ലക്ഷണങ്ങളുള്ളവർ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ് ആയാൽ അവരെ വീണ്ടും ആർ.ടി-പി.സി.ആർ പരിശോധനക്ക് വിധേയരാക്കണമെന്ന് സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് ഡൽഹിയിൽ 32,903 പേരിൽ വീണ്ടും പരിശോധന നടത്തിയത്.

ഒക്ടോബറിൽ കോവിഡ് ലക്ഷണങ്ങളുള്ള 26,316 പേർ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഇതിൽ 24,737 പേരിൽ വീണ്ടും ആർ.ടി-പി.സി.ആർ നടത്തിയപ്പോൾ 2300ലധികം പേർ പോസിറ്റീവ് ആയി. നവംബറിലെ ആദ്യ ആഴ്ച കോവിഡ് ലക്ഷണങ്ങളുള്ള 4,013 പേർ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഇതിൽ 3,569 പേരിൽ വീണ്ടും ആർ.ടി-പി.സി.ആർ നടത്തിയപ്പോൾ 2300ലധികം പേർ പോസിറ്റീവ് ആയി.  

Tags:    
News Summary - 11% symptomatic cases found Covid positive in RT-PCR tests after negative antigen reports in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.