'രണ്ടാം തരംഗത്തിൽ ഓരോ ഗ്രാമത്തിലും 10 ആളുകളെങ്കിലും മരിച്ചു'; യോഗി സർക്കാറിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ്

ലഖ്നോ: ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് ഒരു ബിജെ.പി നേതാവ് കൂടി രംഗത്തെത്തി.

കോവിഡ് രണ്ടാം തരംഗത്തിൽ എല്ലാ ഗ്രാമത്തിലും ചുരുങ്ങിയത് 10 പേരെങ്കിലും മരിച്ചതായും ഒന്നാം തരംഗത്തിൽ നിന്ന് യാതൊരു പാഠവും പഠിച്ചില്ലെന്നും യു.പി ബി.ജെ.പി വർക്കിങ് കമ്മിറ്റി അംഗം റാം ഇഖ്ബാൽ സിങ് കുറ്റപ്പെടുത്തി.

ബാല്ലിയ സന്ദർശിച്ച വേളയിൽ ആരോഗ്യ വകുപ്പ് നടത്തിയ ക്രമീകരണങ്ങളിൽ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആരോഗ്യ വകുപ്പ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സത്യം മറച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും സംസ്ഥാനത്തെ കർഷകർക്ക് ഡീസൽ സബ്സിഡി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ സംസ്ഥാന സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച ചുണ്ടിക്കാട്ടി സീതാപൂർ എം.എൽ.എ രാകേഷ് റാത്തോഡ് രംഗത്തെത്തിയിരുന്നു. നിരവധി നിയമസഭാ സാമാജികരും ആരോഗ്യ വകുപ്പിെൻറ വീഴ്ചകളും ഉയർത്തിക്കാണിച്ചിരുന്നു. 

Tags:    
News Summary - '10 people died in every village' Another BJP leader criticize yogi govt's COVID management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.