പഞ്ചാബിൽ ആപ് സർക്കാറിന്‍റെ 10 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ചണ്ഡീഗഢ്: ആം ആദ്മി പാർട്ടിയിലെ 10 മന്ത്രിമാർ കൂടി പഞ്ചാബിൽ സത്യപ്രതിജ്ഞ ചെയ്തു. സിവിൽ സെക്രട്ടേറിയറ്റിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ നേത്വത്തിൽ ആദ്യ മന്ത്രിസഭാ യോഗം നടന്നു.

ദിർബജില്ലയിൽ നിന്നും രണ്ട് തവണ എം.എൽ.എ സ്ഥാനത്തേക്ക് വിജയിച്ച ഹർപൽ സിങ് ചീമ, മുൻ എ.എ.പി എം.പി സാധു സിങിന്‍റെ മകളും മലൗട്ട് എം.എൽ.എയുമായ ബാൽജിത് കൗർ, ജൻഡിയാലയിൽ നിന്ന് വിജയിച്ച ഹർബജൻ സിങ് ഇ.ടി.ഒ, മാൻസ എം.എൽ.എ വിജയ് സിംഗ്ല, ഭോവ എം.എൽ.എ ലാൽ ചന്ദ് കടരുചക്, എ.എ.പി യുവജന വിഭാഗ മോധാവിയും ബർണാലയിൽ നിന്നും രണ്ട് തവണ എം.എൽ.എയായി വിജയിച്ച ഗുർമീത് സിങ് ഹയർ, അജ്നാലയിൽനിന്നുള്ള കുൽദീപ് സിങ് ദൈവാൾ, പാട്ടി എം.എൽ.എ ലളിത് സിങ് ഭുള്ളാൽ, ഹോഷിയാപൂരിൽനിന്നുള്ള ബ്രഹ്മ ശങ്കർ ജിമ്പ, പുതിയ സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും, ആനന്ദ്പൂർ സാഹിബ് എം.എൽ.എയുമായ ഹർജോത് സിങ് ബെയിൻസ് എന്നിവരാണ് പഞ്ചാബ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ.

മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെ 18 പേരാണ് മന്ത്രിസഭയിലുള്ളത്. മാർച്ച് 16നായിരുന്നു മാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയത്.

Tags:    
News Summary - 10 ministers took oath in Punjab's new AAP government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.