ന്യൂഡൽഹി: കൂട്ടമാനഭംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയാവുന്നവർക്കുള്ള പരമാവധി നഷ്ടപരിഹാരം 10 ലക്ഷമാക്കാൻ സുപ്രീംകോടതിയുടെ അനുമതി. രാജ്യത്ത് എവിടെ അതിക്രമം നടന്നാലും ഇരകൾക്ക് ഇൗ തുക ലഭിക്കും. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെ ശിപാർശയാണ് സുപ്രീംകോടതി അംഗീകരിച്ചത്.
മാനഭംഗത്തിനും മറ്റ് കുറ്റങ്ങൾക്കും ഇരകളായ സ്ത്രീകൾക്കുള്ള നഷ്ടപരിഹാരം നൽകാനുള്ള പദ്ധതിപ്രകാരം കുറഞ്ഞ നഷ്ടപരിഹാരം നാലു ലക്ഷവും കൂടിയത് ഏഴുലക്ഷവുമായിരുന്നു. ഇത് അഞ്ചും 10ഉം ലക്ഷമാക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. ജസ്റ്റിസുമാരായ മദൻ ബി. ലോകുറും ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ചിേൻറതാണ് ഉത്തരവ്.
ആസിഡ് അതിക്രമത്തിന് ഇരയാകുന്നവർക്ക് ചുരുങ്ങിയത് ഏഴുലക്ഷമാണ് നഷ്ടപരിഹാരം. പരമാവധി എട്ടുലക്ഷവും. തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിന് ചുരുങ്ങിയ നഷ്ടപരിഹാരം ഏഴുലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.