ന്യൂഡൽഹി: ഗാർഗി കോളജിലെ വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പത്ത് പേരെ പൊലീസ് അറസ്റ്റ ് ചെയ്തു. 11ലേറെ പൊലീസ് സംഘങ്ങളാണ് അന്വേഷിക്കുകയും പ്രതികൾക്കായി തെരച്ചിൽ നടത്തുകയും ചെയ്തത്. കേസിൻെറ ഭാഗമായി കോളജ് അധികൃതർ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
വിദ്യാർഥിനികൾക്കെതിരെയുള്ള അതിക്രമത ്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹൗസ് കാസ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. അഡീഷണൽ ഡപ്യൂട്ടി കമ്മീഷണർ ഗീതാഞ്ജലി ഖണ്ഡേവാൾ, ഡപ്യൂട്ടി കമ്മീഷണർ അതുൽ താകൂർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രദേശത്ത് നിന്ന് ലഭിച്ച സി.സി.ടി.വി കാമറ ദൃശ്യങ്ങളും ദൃസാക്ഷികളിൽനിന്നുള്ള വിവരങ്ങളും ശേഖരിച്ചായിരുന്നു അന്വേഷണം.
കഴിഞ്ഞ ചൊവ്വാഴ്ച കോളജ് ഫെസ്റ്റിവലിനിടെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം കേളേജ് ഗേറ്റിലെത്തി വിദ്യാർഥികളെ തടഞ്ഞുവെച്ച് കാമ്പസിൽ കയറി വിദ്യാർഥിനികളെ ആക്രമിക്കുകയായിരുന്നു. കോളേജിന് സമീപം നടന്ന സി.എ.എ അനുകൂല റാലിക്കെത്തിയവരാണ് ആക്രമിച്ചതെന്ന് വിദ്യാർഥിനികൾ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.