തിരുവനന്തപുരം: വ്യാജമേൽവിലാസം ഹാജരാക്കി നേടിയ പുതുച്ചേരി രജിസ്ട്രേഷനുകൾ കേരളത്തിലേക്ക് മാറ്റാനും വെട്ടിച്ച നികുതി ഉടമകളിൽനിന്ന് തിരിച്ചു പിടിക്കാനും ശിപാർശ. പുതുച്ചേരിയിൽ അന്വേഷണം നടത്തിയ മോേട്ടാർ വാഹനവകുപ്പ് സംഘം വെള്ളിയാഴ്ച ട്രാൻസ്പോർട്ട് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വി.െഎ.പികളടക്കമുള്ള 40 പേരുടെ പേര് വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
പുതുച്ചേരി രജിസ്ട്രേഷന് ഇടനിലക്കാരായി നിൽക്കുന്ന വാഹന ഡീലർമാർക്കെതിെര അന്വേഷണം നടത്തണെമന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടെപ്പട്ട നികുതി തിരിച്ചുപിടിക്കുന്നതിനും നിർദേശങ്ങളുണ്ട്. രജിസ്റ്റർ ചെയ്ത് ആറുമാസം കഴിഞ്ഞ വാഹനങ്ങൾ കേരളത്തിലേക്ക് മാറ്റുേമ്പാൾ പുതുച്ചേരിയിൽ നികുതി ഇനത്തിൽ അടച്ച തുക കഴിച്ചുള്ളത് അടയ്ക്കണം. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മുഴുവൻ തുകയും അടയ്ക്കേണ്ടി വരും. രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുന്നതിന് 40ഒാളം വാഹന ഉടമകൾ പോണ്ടിച്ചേരിയിലെ മോേട്ടാർ വാഹനവകുപ്പിനെ സമീപിച്ചിട്ടുണ്ട്.
നികുതി തട്ടിപ്പ് നടത്തുന്ന വാഹന ഉടമകളെ നിയമപരമായി കുടുക്കാൻ വാഹനം രജിസ്റ്റർ ചെയ്ത മേൽവിലാസത്തിലേക്ക് രജിസ്റ്റേർഡായി കത്തയക്കാനും മോേട്ടാർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വ്യാജവിലാസമായതിനാൽ കത്തുകൾ മടങ്ങിവരും. ഇതു നിയമപരമായ തെളിവായി പരിഗണിച്ച് നടപടി തുടങ്ങാനാണ് ആലോചിക്കുന്നത്. രാഷ്ട്രീയക്കാരും വ്യവസായ- സിനിമ മേഖലയിലെ പ്രമുഖരുമാണ് നികുതിവെട്ടിപ്പുകാരിൽ നല്ലൊരു ശതമാനവും.-ഡീലർമാർ വഴിയാണ് അധികവും വ്യാജ രജിസ്ട്രേഷൻ നടക്കുന്നത്.വാടകക്ക് വീടെടുത്തും ഇൻഷുറൻസ് പോളിസി എടുത്തും വരെ വിവരം നൽകി രജിസ്ട്രേഷൻ തരപ്പെടുത്തിയവരുണ്ട്. മൊത്തം വാഹനവിലയുടെ 20 ശതമാനാണ് കേരളത്തിൽ നികുതി. എന്നാൽ, പരമാവധി ഒരു ലക്ഷം രൂപവരെയാണ് പോണ്ടിച്ചേരിയിൽ വാഹനരജിസ്ട്രേഷന് ചെലവ് വരൂ. ഒരു കോടി രൂപ വിലവരുന്ന വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്താൽ നികുതി ചെലവാകുന്ന 20 ലക്ഷത്തിെൻറ സ്ഥാനത്ത് ഒരു ലക്ഷം രൂപകൊണ്ട് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യാം.- ഇത്തരം വാഹനങ്ങളിൽ നല്ലൊരു ശതമാനവും 50 ലക്ഷത്തിന് മുകളിൽ വിലവരുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.