ഇന്ത്യയിൽ വിസ്മൃതിയിലാണ്ട സ്കൂട്ടറുകളെ വിപണിയിലേക്ക് തിരിച്ച് കൊണ്ട് വന്നത് ഹോണ്ടയുടെ ആക്ടിവ ആയിരുന്നു. പക്കാ ഫാമിലി സ്കൂട്ടർ അതായിരുന്നു ആക്ടിവക്കുള്ള വിശേഷണം. എന്നാൽ ഫ്രീക്കൻ പിള്ളേരും ആക്ടിവയുമായി പ്രണയത്തിലായതോടെ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ പുതു ചരിത്രമെഴുതുകയായിരുന്നു. ഇപ്പോൾ 1.5 കോടി യൂണിറ്റും വിൽപ്പന നടത്തി ഇന്ത്യൻ വാഹന വിപണിയിൽ ആക്ടിവ കുതിക്കുകയാണ്.
2001ൽ വിപണിയിലെത്തിയ ആക്ടിവയുടെ 55,000 യൂണിറ്റുകളാണ് ആദ്യ വർഷം വിറ്റഴിച്ചത്. പിന്നീട് വിൽപ്പനയിൽ ക്രമാനുഗതായി ഉയർച്ച ഉണ്ടാവുകയായിരുന്നു. 2010-2011 സാമ്പത്തിക വർഷത്തിൽ ആക്ടിവയുടെ 10 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.59 ലക്ഷം ആക്ടിവ സ്കൂട്ടറുകളാണ് ഹോണ്ട വിറ്റഴിച്ചത്. ബി.എസ്4 നിലവാരം പാലിക്കുന്ന ആക്ടിവയുടെ നാലാം തലമുറ സ്കൂട്ടറുകളും കമ്പനി പുറത്തിറക്കിയിരുന്നു.
ഗുജറാത്തിലെ വിത്തൽപൂരിൽ സ്കൂട്ടർ നിർമാണത്തിനു മാത്രമായി ഹോണ്ട സ്ഥാപിച്ച പുതിയ ശാലയിൽ നിന്നാണു കമ്പനി പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവുമായ മിനൊരു കാറ്റോ 1,50,00,000—ാമത് ‘ആക്ടീവ’ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ഈ ശാലയുടെ വാർഷിക ഉൽപാദനശേഷി പ്രതിവർഷം 12 ലക്ഷം സ്കൂട്ടറുകളാണ്. തായ്ലൻറ് ഇന്തോനേഷ്യ പോലുള്ള വികസിത വിപണികളെ പോലെ ഇന്ത്യയിലും സ്കൂട്ടറുകളോടു താൽപര്യമേറുകയാണെന്നു കാറ്റോ അഭിപ്രായപ്പെട്ടു. ഏഴു വർഷത്തിനുള്ളിൽ ഇരുചക്രവാഹന വ്യവസായത്തിൽ സ്കൂട്ടർ വിഭാഗത്തിെൻറ പങ്ക് ഇരട്ടിയോളമായി വളർന്നു. 2009 — 10ൽ സ്കൂട്ടറുകളുടെ വിഹിതം 16% ആയിരുന്നത് 2016 — 17ൽ 32% ആയി വർധിച്ചു. വിസ്മൃതിയിലേക്കു നീങ്ങുകയായിരുന്നു സ്കൂട്ടർ വിപണിയെ 2001ൽ ‘ആക്ടിവ’ ഒറ്റയ്ക്കാണു പുനഃരുജ്ജീവിപ്പിച്ചതെന്നും കാറ്റോ അവകാശപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.